കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിന്റെ പേരിൽ ഇറങ്ങിയ വ്യാജ കത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ അഡ്വക്കേറ്റ് സണ്ണി ജോസഫ് നൽകിയ പരാതിയിൽ സൈൈബർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. വ്യാജ കത്ത് നിർമ്മിച്ചതിനെതിരെയും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനും ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപി ക്കും നേരത്തെ പരാതി നൽകിയിരുന്നു.ഇത് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ സിപിഎം നേതാവുമായ അഡ്വ.കെ.ജെ.ജോസഫിനെതിരെയാണ് എഫ് ഐ ആർ ഇട്ടിട്ടുള്ളത് എന്നാണ് ലഭിക്കുന്ന വിവരം. കർഷക കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി, ബീഫെഡ് ചെയർമാൻ, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് തുടങ്ങിയ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുള്ള കെ.ജെ.ജോസഫ് ഏതാനും വർഷങ്ങളായി സിപിഎമ്മിലാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ സിപിഎം നിയന്ത്രണത്തിലുള്ള കൊട്ടിയൂർ സഹകരണ ബാങ്ക് പ്രസിഡൻ്റും സിപിഎം ൻ്റ കർഷക സംഘടനയുടെ ഭാരവാഹിയുമാണ്. വ്യാജ കത്ത് നിർമിച്ചത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് നേതൃത്വം അറിയിച്ചു. കെ.ജെ.ജോസഫിന് പുറമേ അബ്ദുൾ ഖാദർ എന്നയാൾക്കെതിരെയും എഫ് ഐആറിൽ പരാമർശമുണ്ട്. ഇവർ ഇരുവരുടെയും ഫേസ് ബുക്ക് പേജുകളിലാണ് വ്യാജ കത്ത് പ്രത്യക്ഷപ്പെട്ടത് എന്നാണ് പരാതി. ഇത്വ്യാ സംബന്ധിച്ച് പല തരത്തിൽ വ്യാപകമായി ഇത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. കെ.സുധാകരനെതിരെ നടത്തിയ നീക്കമെന്ന വ്യാജേന പ്രചരിപ്പിച്ച് സണ്ണി ജോസഫിനെതിരെ തിരഞ്ഞെടുപ്പ് കാലത്ത് വികാരം തിരിച്ചുവിടാൻ കാരണമായ വ്യാജ കത്തിൻ്റെ പേരിൽ സുധാകരൻ അനുകൂലികൾ എന്ന് പറയപ്പെടുന്ന പാർട്ടി വിരുദ്ധർ സണ്ണി ജോസഫിനെതിരെ പ്രചാരണവും നടത്തിയിരുന്നു. സണ്ണി ജോസഫിനെ വ്യക്തിഹത്യ ചെയ്യുന്ന ബോർഡുകളും പോസ്റ്ററുകളും പ്രചരിപ്പിക്കുകയും സണ്ണി ജോസഫിനെ അവഹേളിക്കുകയും ചെയ്ത സംഭവത്തിൽ നിയമത്തിൻ്റെ എല്ലാ വഴികളിലും നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കേരള രാഷ്ട്രീയത്തിൽ വൻ കോളിളക്കമുണ്ടാക്കുന്ന ഈ കേസ് കെ.കെ.ശൈലജയ്ക്കും തിരിച്ചടിയാകും.
Article by shijina
editor
An FIR has been filed against a former Congress leader and CPM leader, a native of Kottiyoor, on a complaint filed by MLA Sunny Joseph against a forged letter in the name of the KPCC President.




















